വഴിവിളക്ക് വിളിച്ചുപറയുന്നത്
An Eid Suplement from Solidarity Chennamangallur
സോളിഡാരിറ്റി ചേന്ദമംഗല്ലൂര്‍ യൂനിറ്റ് ബലി പെരുന്നാളിനോടനുബന്ധിച്ച പ്രസിദ്ധീകരിച്ച സപ്ലിമെന്റ് മികച്ച വായനക്കുതകുമെന്ന് കണ്ട് സീ .എം. ആര്‍ വെബ് ടീം പുന:പ്രസിദ്ധീകരിക്കുന്നത്. നാടിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയും ചര്‍ച്ച ചെയ്യുന്നത് ഈ സപ്ലിന്റ്റിനെ വ്യത്യസ്ഥമാക്കുന്നു.
>>>വായനക്കാരുടെ അഭിപ്രായങ്ങള്‍  
O Abdurahiman
പ്രതീക്ഷാ നിര്‍ഭരമായ ഭാവി

ഇന്ത്യയുടെ മുസ്ലിം വൈജ്ഞാനിക നവജാഗരണത്തില്‍ അഭിമാനപൂര്‍വം അടയാളപ്പെടുത്തപ്പെട്ട ഗ്രാമമാണിന്ന് ചേന്ദമംഗല്ലൂര്‍. പോയകാലത്ത് മാത്രമല്ല വര്‍ത്തമാന കാലത്തും ഈ നാട്ടിലെ യുവാക്കള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. അവരുടെ സദാചാരബദ്ധമായ ജീവിതവും സാമൂഹിക പ്രതിബദ്ധതയും മാറിനിന്ന് വീക്ഷിക്കുന്നവര്‍ക്കേ പൂര്‍ണാര്‍ഥത്തില്‍ വിലയിരുത്താനാവൂ.

ഒ. അബ്ദുറഹ്മാന്

KT Hashim
മുന്നേറ്റം അനിവാര്യം
പുറം നാട്ടുകാര്‍ക്ക് ചേന്ദമംഗല്ലൂര്‍ എന്തെങ്കിലും കാര്യങ്ങളില്‍ ഗുണപരമായ മാതൃകയായിരുന്നോ എന്ന് വിലയിരുത്തേണ്ടത് അവര്‍ തന്നെയാണ്. പക്ഷെ ഒരു കാര്യം ഉറപ്പാണ്. നമ്മുടെ നാടിന്റെ നിഴല്‍ പിന്തുടര്‍ന്നുകൊണ്ട് പല ഗ്രാമങ്ങളും വിദ്യാഭ്യാസ രംഗത്ത് വിപ്ളവങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നമ്മള്‍ ഒരു സ്തംഭനാവസ്ഥയില്‍ നില്‍ക്കുന്നതായും തോന്നുന്നു.

കെ.ടി. ഹാഷിം

 
ഫ്യൂഡല്‍ ബോധ്യങ്ങളെ
യുവത്വത്തെ നിരാശപ്പെടുത്തുന്ന ഒരുപാട് മൂല്യവിചാരങ്ങളുടെ തടവറകളിലാണ് ചേന്ദമംഗല്ലൂരിലെ ബഹുഭൂരിപക്ഷം പേരും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ചേന്ദമംഗല്ലൂരിന്റെ ശാപമായി മാറിയ ഫ്യൂഡല്‍ മനസ്സ്. ഒരാളുടെയും കഴിവിനെയും പ്രശസ്തിയെയും അംഗീകരിക്കാന്‍ പലപ്പോഴും തയാറാവുന്നില്ല, ഫ്യൂഡല്‍ അഹന്ത പേറുന്ന പൊതുബോധ മണ്ഡലം.

സഫറുള്ള

 
നാടിന്റെ ഭാവി...

നാട്ടിലെ ആളുകളെല്ലാം ഒരേ ആശയക്കാരോ ചിന്താഗതിക്കാരോ ആയിരിക്കണമെന്ന് ധരിക്കുന്നത് മൌഠ്യമാണ്. അഭിപ്രായ വ്യത്യാസങ്ങളും ആശയ വൈജാത്യങ്ങളും സ്വഭാവികം മാത്രം. എന്നാല്‍ ഈ വ്യത്യാസങ്ങളെല്ലാം നിലനില്‍ക്കുന്നതോടൊപ്പം തന്നെ പരസ്പരം നന്മയില്‍ സഹകരിക്കുവാന്‍ കഴിയണം. അത് സാധ്യമാവണമെങ്കില്‍ നമ്മിലുണ്ടാവേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണം അതിരുകളില്ലാത്ത മനുഷ്യസ്നേഹമാണ്.

ശബീബ. കെ.ടി

 
കണ്ടെത്തേണ്ടത് സാധ്യതകളാണ്
യുവത്വവും പ്രായവുമൊക്കെ കാലത്തിന്റെ നേരമ്പോക്കുകള്‍ മാത്രം. ചരിത്രത്തിന്റെ വമ്പന്‍ നിയോഗങ്ങളേറ്റെടുത്ത് വിജയിച്ചവരൊക്കെയും ഷഷ്ടിപൂര്‍ത്തി പിന്നിട്ടവര്‍. ഗാന്ധിജി സൂര്യനസ്തമിക്കാത്ത രാജ്യങ്ങളുടെ ഉടമകളെ നാടുകടത്തിയതും ഖുമൈനി പഹ്ലവി രാജപരമ്പരയെ കടപുഴക്കിയതും അടിയന്തിരാവസ്ഥയെ നിലംപരിശാക്കി മൊറാര്‍ജി ഇന്ത്യന്‍ പ്രധാനമന്ത്രിയായതും അറുപതു മുറിച്ചുകടന്നശേഷമാണ്.

പി.കെ. അബ്ദുറസാഖ്

 

ഈദ്‌ സന്ദേശം

യുവത്വം ഒരാഘോഷമാണ്. ഒരാര്‍ത്തിരമ്പലാണ്.
നടന്ന് പതിഞ്ഞ വഴികളും കാലേക്കൂട്ടി വരച്ചുവച്ച കള്ളികളും ഉപേക്ഷിച്ച് പുതിയ വഴികള്‍ തേടി പുതിയ രേഖാചിത്രങ്ങള്‍ പണിത് മുന്നോട്ട് പോകാന്‍ കൊതിക്കുന്ന കരുത്ത്.
ഒരു ജനതയുടെ ഊര്‍ജ സ്രോതസ്സാണ് യൌവനം. ഭാവനയുടെ അമൂര്‍ത്തമായ സങ്കേതം സര്‍ഗാത്മകതയുടെ വിളനിലം.
ചേന്ദമംഗല്ലൂര്‍ ചരിത്രം പരിശോധിക്കുമ്പോള്‍ യൌവനത്തിന്റെ
ചടുലതയുടെയും വിസ്മയകരമായ ഇടപെടലുകളുടെയും
ചുമര്‍ ചിത്രം നമ്മുടെ മുന്നിലെത്തും. അവിടെ വര്‍ണ, കാലഭേദങ്ങളുണ്ടായില്ല. ജീവിതം നേരമ്പോക്കായില്ല. കര്‍മപഥത്തെ
മനസ്സിലാക്കിയ, പിന്തുടരേണ്ട നേതൃത്വത്തെ തിരിച്ചറിഞ്ഞ
കാലഘട്ടമായിരുന്നു അത്. ഇന്നത്തെ യുവത്വം എവിടെയാണ്? ചരിത്രം ഒരു ഉത്തേജകമായി നമ്മുടെ മുന്നിലുണ്ടോ?
പൂര്‍വികര്‍ പകര്‍ന്ന വെളിച്ചം അണയാതെ സൂക്ഷിക്കാനെങ്കിലും നമുക്കായോ? നമ്മള്‍ വിളക്കായി പ്രകാശിക്കേണ്ടതുണ്ട്. അത് പരത്തുന്ന വെളിച്ചം പുതിയ വഴികള്‍ തുറക്കേണ്ടതുണ്ട്. രണ്ട് കരകളും സംസ്കാരങ്ങളും സൃഷ്ടിച്ച് ഒഴുകിപ്പരക്കുന്ന
നദിയാവണം യൌവനം. നാടിന് മുഴുവന്‍ വെളിച്ചമായി ജ്വലിക്കുന്ന വിളക്കാവണം യുവാവ്. നമ്മെ നാമാക്കിയ ഇന്നലെകളെ
പഠനവിധേയമാക്കുകയാണ്, ഇന്നിനെ ചോദ്യം ചെയ്യാനുള്ള
ശ്രമമാണ്. നാളെക്കു വേണ്ടിയുള്ള അന്വേഷണമാണീ
'വഴിവിളക്ക്.' പുതിയ പ്രതീക്ഷകളുടെ പുലരികള്‍ പ്രഖ്യാപിക്കുന്നതാകട്ടെ നമ്മുടെ രാവുകള്‍ എന്ന പ്രാര്‍ഥനയോടെ...
ത്യാഗ സ്മരണകളുടെ ബലിപെരുന്നാള്‍ സന്തോഷങ്ങള്‍...
എല്ലാവര്‍ക്കും...!


ഞങ്ങള്‍ ചോദിച്ചത്

1. 1950-60 കാലഘട്ടം വിദ്യാഭ്യാസ നവജാഗരണത്തിന്റെയും '70-80കള്‍ സാമ്പത്തിക അടിത്തറയുടെ വിപുലീകരണത്തിനുള്ള യജ്ഞത്തിന്റെയും ചരിത്രമാണ് ചേന്ദമംഗല്ലൂര്‍ യുവത്വത്തിന്റേത്. വര്‍ത്തമാന കാലത്തില്‍ യുവാക്കളുടെ സാന്നിധ്യം എവിടെയാണ്?

2 പുറംനാട്ടുകാര്‍ക്ക് ചേന്ദമംഗല്ലൂര്‍ പല കാര്യങ്ങളിലും ഒരു മാതൃകാ ഗ്രാമമായിരുന്നു. ഗുണപരമായ മാതൃകകള്‍ നാം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടോ ?

3. പ്രവാസികളുടെ ഗ്രാമമാണ് ചേന്ദമംഗല്ലൂര്‍. പ്രവാസം കുടുംബ, സാമ്പത്തിക, സാംസ്കാരിക രംഗത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത് ?

4. ഒരു നാടിന്റെ വര്‍ത്തമാനവും ഭാവിയും നിര്‍ണയിക്കുന്നത് യുവാക്കളാണെന്നാണ് പൊതു കാഴ്ചപ്പാട്. ചേന്ദമംഗല്ലൂരിലെ യുവാക്കളുടെ നിലവിലെ കര്‍മ്മശേഷി മുന്‍നിര്‍ത്തി നാടിന് നല്ലൊരു ഭാവിയുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ? ന•യില്‍ പരസ്പരം സഹകരിച്ചിരുന്ന കഴിഞ്ഞ കാലം നമുക്ക് നഷ്ടപെട്ടിട്ടുണ്ടോ ?

5. ചേന്ദമംഗല്ലൂരിന്റെ വളര്‍ച്ചക്ക് താങ്കള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍? എന്തിലായിരിക്കണം നാം ഊന്നല്‍ കൊടുക്കേണ്ടത്?

 
PT Kunchali
രാജരഥ്യകള്‍ പണിയാം

നാടിന്റെ വര്‍ത്തമാനം തിരുത്തുന്നതും ഭാവിരൂപകല്‍പന ചെയ്യുന്നതും യഥാര്‍ഥത്തില്‍ ഒരിടത്തും യുവാക്കളല്ല. അവര്‍ അതിനുപകരണമാക്കപ്പെടുകയാണ്. പരിവര്‍ത്തനത്തിന്റെ ബലിക്കല്ലിലേക്ക് ഉല്‍സാഹത്തോടെ പുറപ്പെട്ടുപോകാന്‍ യുവാക്കളെ പ്രാപ്തമാക്കുന്ന ഒരു പ്രത്യയശാസ്ത്രലക്ഷ്യം ഇവര്‍ക്ക് നിര്‍ണയിച്ചു നല്‍കുന്നതില്‍ നേതൃത്വം വിജയിക്കേണ്ടതുണ്ട്.

പി.ടി. കുഞ്ഞാലി

Shahir K
മുന്‍ഗണനകളില്‍ മാറ്റം വേണം
യുവാക്കള്‍ നാടിന്റെ ചിന്തയാണ്, രക്തമാണ്. പരിചയത്തിനും പാരമ്പര്യത്തിനും വിപണിയില്‍ നല്ല സാധ്യതയുണ്ടെങ്കിലും പുതുമക്കും പുതു ചിന്തക്കും മാത്രമേ വിപണിയുടെ ആവശ്യങ്ങളെ നിര്‍ണയിക്കാനാകൂ. പ്രായത്തിന്റെ പക്വതയില്‍ കൂടുതലും സാധ്യതകളെ കുറിച്ചാണ് ചിന്തിക്കുക. യുവത്വത്തിനും ഒരു പക്വതയുണ്ട്് അവിടെ ആവശ്യങ്ങളും മാറ്റത്തിനുവേണ്ട ത്വരയുമായിരിക്കും പാചകം ചെയ്യപ്പെടുന്നത്.

ശാഹിര്

O shareef
ചേന്ദമംഗല്ലൂര്‍ മാതൃകയല്ല
നാടിന്റെ വര്‍ത്തമാനവും ഭാവിയും നിര്‍ണയിക്കപ്പെടുന്നത് മത-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നേതൃത്വമാണ്. യുവാക്കള്‍ പലപ്പോഴും കാര്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍ മാത്രമായിരിക്കും. നേതൃത്വത്തിന്റെ വീഴ്ചകളെ ചുണ്ടിക്കാണിക്കാനും തിരുത്തല്‍ ശക്തികളാവാനും യുവാക്കള്‍ക്ക് കഴിയണം.

ഒ. ശരീഫുദ്ദീന്

AM Shinas
യുവത്വം ഒതുങ്ങിക്കൂടുന്നു

ചേന്ദമംഗല്ലൂരിലെ യുവാക്കള്‍ക്കിടയില്‍ സക്രിയമായ കൂട്ടായ്മയൊന്നും ഇപ്പോഴില്ല. അത് ഈ കാലത്തിന്റെ പ്രത്യേകതയാണ്. എല്ലാവരും അവരവരുടെ തുരുത്തുകളില്‍ ഒതുങ്ങിക്കൂടുന്നു. മത-രാഷ്ട്രീയ സംഘടനകളിലെ കൂട്ടായ്മയല്ല ഞാനുദ്ദേശിക്കുന്നത്.

എ.എം. ഷിനാസ്


Digital electronics
Anarc Builders
എഡിറ്റര്‍ : സാബിഖു സമാന്‍ കെ എഡിറ്റോറിയല്‍ ബോര്‍ഡ് : സമീര്‍ കെ പി, മുഹ്സിന്‍ കെ ടി , മാഹിര്‍ . പി
chennamangallur on web
Copyright @ 2006 - 2009 www.cmronweb.com.
All Rights Reserved(including photos and contents published in this site).
Visits -->